Thursday, December 26, 2013

മരണ മോഹം

ഇന്നെന്റെ കാല്‍ അകാരണമായി മരവിച്ച്ചപ്പോള്‍
മരണമേ നിന്നെ വരവേല്‍ക്കാന്‍ ഞാന്‍ വീണ്ടും തനിച്ചിരുന്നു
വെല്ലുംമച്ചി മരിച്ചപ്പോള്‍ ആദ്യം മരവിച്ചത്‌ കാല്‍ ആയിരുന്നു.
തണുത്തു മുകളിലേക്ക് മരവിക്കുന്ന കാലിലൂടെ മരണം കയറി
നെറ്റിത്തടം വിയര്‍ത്തു കണ്ണിലൂടെ നീര്‍ തുള്ളികളായി മരണം
ഒഴുകിയകന്നത് ഇന്നുമോര്‍ക്കുന്നു.
ലാ ഇലാഹ ഇല്ലല്ലാഹ് ചൊല്ല് വെല്ലുംമിച്ചീ എന്ന് പറഞ്ഞു
എന്റെ പോന്നു വെല്ലുംമിചിയെ കെട്ടിപ്പിടിച്ചു കരഞ്ഞപ്പോഴേക്കും
ശരീരം മുഴുവന്‍ മരവിച്ചിരുന്നു.
എന്റെ വെല്ലുംമിച്ചി പോയീ എന്ന് പറഞ്ഞു
ആര്‍ത്തലച്ചു കരയുമ്പോഴും അന്‍-ആമും അഗരാഫും ഓതി
ഞാന്‍ പ്രാര്‍ഥിച്ചു കൊണ്ടേയിരുന്നു.
ഇന്നെന്റെ വെല്ലുംമിച്ചി മരിച്ചിട്ട് പതിനാറു വര്‍ഷമാകുന്നു.
സീന ഈയിടെ ഇടയ്ക്കിടയ്ക്ക് ചോദിക്കുന്നു
കണ്ണിലൂടെ വെള്ളം പോയി മരിച്ചാല്‍ സ്വര്‍ഗത്തില്‍
പോകുമെന്ന് ഒരു ബുക്കില്‍ വായിച്ചെടീ, ശരിയാണോ?
നമ്മുടെ വെല്ലുംമിച്ചി അങ്ങിനെയല്ലേ, മരിച്ചത്?
അവള്‍ വീണ്ടും പറയുന്നു, ഇന്നലെ ഞാന്‍ വെല്ലുംമിചിയെ
സ്വപ്നം കണ്ടു, അവളോട്‌ ചോദിച്ചത്രേ നീ എനിക്ക് വേണ്ടി
ഒന്നും ചെയ്തില്ലല്ലോ എന്ന്.
അറിയില്ല, എന്റെ വെല്ലുംമിച്ചിയെ ഞാന്‍ സ്വപ്നം കണ്ടപ്പോഴൊക്കെ
ഏതോ ഉള്‍വിളി ഉണ്ടായ പോലെ എന്നോടാരോ ചൊല്ലി
വെല്ലുംമിചിയുടെ ഖബറില്‍ വിഷമമുണ്ടെന്നു.
ഞാന്‍ എഴുപതിനായിരം ദിക്ക്ര്‍ ചൊല്ലി.
ആരോ പറഞ്ഞു കേട്ടിട്ടുണ്ട്, മരിച്ചവര്‍ക്കായി
മക്കള്‍ എഴുപതിനായിരം ദിക്ക്ര്‍ ചൊല്ലിയാല്‍
അള്ളാഹു സ്വര്‍ഗത്തിലാക്കുമത്രേ.
പിന്നീടൊരിക്കലും വിഷമാവസ്ഥയില്‍
വെല്ലുംമിചിയെ സ്വപ്നം കണ്ടിട്ടില്ല.
ഫെസ് ബുക്കിലെ ഫോട്ടോ പോലെ
വെള്ള കുപ്പായവും മുണ്ടുമുടുത്ത് എന്റെ
വെല്ലുംമിച്ചി എന്നടുത്തു വരാറുണ്ടെങ്കിലും.
വാപ്പിച്ചി മരിച്ചത് ആശുപത്രിയിലായിരുന്നു,
എന്റെ ശരീരം അകലത്തിലായിരുന്നു,
അന്നും ഞാന്‍ സ്വപ്നം കണ്ടു, എന്റെ വാപ്പിചിയെ
ആരോ ഓടിചിടുന്നതായും അവസാനം എന്റെ
മടിയില്‍ തല ചായ്ച്ചു, "എന്റെ പോന്നു മോളെ" എന്ന്
വിളിക്കുന്നതായും, ഞാന്‍ വെല്ലുംമിചിയെ കെട്ടിപ്പിടിച്ചു കിടന്നു.
കുറച്ചു കഴിഞ്ഞപ്പോള്‍ ഉമ്മച്ചി പൊട്ടി കരഞ്ഞു പറഞ്ഞു,
നിന്റെ വാപ്പിച്ചി പോയി മോളെ എന്ന്.
പതിനെട്ടു വയസായിട്ടും നാലുപേര്‍ എനിക്ക് താഴെ
ഉണ്ടായിട്ടും കാലത്ത് ചായപ്പീടികയില്‍ നിന്നും
സുഖിയനും ഉണ്ടംപോരിയും വാങ്ങി ആരും കാണാതെ തന്നിട്ട്
വാപ്പിച്ചി പറയും, "കുഞ്ഞു തിന്നിട്ടു ബാക്കിയുണ്ടെങ്കില്‍
മറ്റുള്ളവര്‍ക്ക് കൊടുത്താല്‍ മതിയെന്ന്".
മറ്റുള്ളവരുടെ പരാതിയെക്കാളും വാപ്പിച്ചിക്കു വലുത്
എന്നോടുള്ള അമിത സ്നേഹമായിരുന്നു.
മരണ ശേഷവും എന്റെ വാപ്പിച്ചി എന്നോടൊപ്പമുണ്ടായിരുന്നു.
അന്ന് രാത്രി പോട്ടിക്കരഞ്ഞെന്റെ ചുമലില്‍ തലോടിയെന്റെ വാപ്പിച്ചി ഇരുന്നു, ഒരുപാട് നേരം.
സ്വപ്നങ്ങള്‍ക്ക് ജീവനുണ്ടെന്നു ഈ രണ്ടനുഭവം
എന്നെ പഠിപ്പിച്ചു.
ഇങ്ങനെ തലോടാന്‍ ഒരു വാപ്പിച്ചി എന്റെ മകനില്ലല്ലോ
എന്ന ദുഃഖം എന്നെ വല്ലാതെ തളര്‍ത്തുന്നു.
മരവിച്ച കാലുമായി മരണത്തെ വരവേറ്റു
ശഹാദത്തോതി തസ്ബേഹ് ചൊല്ലി നീണ്ടു
നിവര്‍ന്നു കിടന്നപ്പോള്‍ ആരോരുമില്ലാത്ത
എന്റെ മകനെ കുറിച്ചോര്‍ത്തു പ്രാര്‍ഥിച്ചു,
അല്ലാഹുവേ എനിക്ക് ദീര്‍ഘായുസ്സ് നല്‍കണേ എന്ന്,
എന്റെ മകന് വേണ്ടി.
പണ്ട് ഭര്‍ത്താവിനെ തേടി ഹൃഷികേശിലെ വിവേകാനന്ദാശ്രമത്തില്‍
അലഞ്ഞു നടന്ന നാള്‍ അവരും പറഞ്ഞു, ഒരമ്മയ്ക്ക് സന്യാസം നിഷിദ്ധമാത്രേ,
മാത്രുത്വത്തിനു മരണ മോഹം പാടില്ല പോലും.
എങ്കിലും......


1 comment:

  1. മാതൃത്വത്തിന് മരണമേയില്ലല്ലോ
    സ്നേഹങ്ങള്‍ക്കൊന്നും മരണമില്ല

    സ്മരണകളായി പിന്‍തുടരും!!

    ReplyDelete